2008-02-15

ഫ്‌ളെമിംഗ്‌ കളം വിടുന്നു


കഴിഞ്ഞ ലോകകപ്പ്‌ മത്സരത്തോടെ ഏകദിന കുപ്പായം അഴിച്ചുമാറ്റിയ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളോട്‌ തന്നെ വിട പറയുകയാണ്‌. മാര്‍ച്ച്‌ 22 ന്‌ നേപ്പിയറില്‍ ഇംഗ്ലണ്ടുമായി നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ്‌ മത്സരത്തിലായിരിക്കും ഫ്‌ളെമിംഗ്‌ അവസാനമായി പാഡണിയുന്നത്‌. ന്യൂസിലാന്റ്‌ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍ കളിക്കളം വിടുന്നതോടുകൂടി മികച്ച താരത്തെയാണ്‌ ന്യൂസിലാന്റിന്‌ നഷ്‌ടമാകുന്നത്‌.1973 ഏപ്രില്‍ ഒന്നിന്‌ ന്യൂസിലന്റില്‍ ജനിച്ച സ്റ്റീഫന്‍ ഫ്‌ളെമിംഗിന്‌ ലോകം കണ്ട ക്രിക്കറ്ററായി മാറാന്‍ അധിക സംയമൊന്നും വേണ്ടിവന്നിട്ടില്ല. മികച്ച ബാറ്റ്‌സ്‌മാന്‍ എന്നതിലുപരിയായി ലേകം കണ്ട മികച്ച നായകന്മാരില്‍ ഒരാളായാണ്‌ ഫ്‌ളെമിംഗ്‌ തിളങ്ങിയത്‌. 1992 ജനുവരിയില്‍ ഹാമില്‍ട്ടണില്‍ കാന്‍ഡര്‍ബറിക്കു വേണ്ടി കളിച്ചതാണ്‌ ഫ്‌ളെമിംഗിന്റെ ആദ്യ മത്സരം. 1994ല്‍ നേപിയറില്‍ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്‌ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഫ്‌ളെമിംഗ്‌ ആ മത്സരത്തില്‍ 92 റണ്‍സ്‌ നേടി മാന്‍ ഓഫ്‌ ദ മാച്ച്‌ പദവിക്കര്‍ഹനായി. ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ കേമനായികൊണ്ടാണ്‌ ഫ്‌ളെമിംഗ്‌ തന്റെ വരവറിയിച്ചത്‌. 1997 ഫെബ്രുവരിയില്‍ പരിക്കേറ്റ ലീ ജാമോനു പകരം ടെസ്റ്റ്‌ ക്യാപ്‌റ്റനാകുമ്പോള്‍ ഫ്‌ളെമിംഗിന്‌ 24 തികഞ്ഞിരുന്നില്ല. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിക്കലും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതിരുന്ന ന്യൂസിലാന്റ്‌ ടീമിനെ വിജയ പാതയിലേക്ക്‌ നയിച്ചുകൊണ്ടാണ്‌ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ ലോക ക്രിക്കറ്റ്‌ ഭൂപടത്തില്‍ ഇടം നേടിയെടുത്തത്‌.ഒരു പിടി നേട്ടങ്ങളുമായാണ്‌ ഫ്‌ളെമിംഗ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളോട്‌ വിട പറയുന്നത്‌. 108 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നായി 39.73 ശരാശരിയോടെ 6,875 റണ്‍സാണ്‌ ഫ്‌ളെമിംഗ്‌ അടിച്ചുകൂട്ടിയത്‌. 279 ഏകദിനങ്ങള്‍ കളിച്ച ഫ്‌ളെമിംഗ്‌ 32.41 ശരാശരിയോടെ 8,007 റണ്‍സാണ്‌ സമ്പാദിച്ചു കൂട്ടിയത്‌. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ന്യുസിലന്റുകാരന്‍ എന്ന വിശേഷണം ഫ്‌ളെമിംഗിന്‌ അവകാശപ്പെട്ടതാണ്‌. ടെസ്റ്റില്‍ ഒമ്പത്‌ സെഞ്ച്വറികളും 43 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയ ഫ്‌ളെമിംഗ്‌ ഏകദിനത്തില്‍ എട്ട്‌ സെഞ്ച്വറികളും 49 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്‌. ന്യൂസിലന്റിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയങ്ങളിലേക്ക്‌ നയിച്ച നായകന്‍ എന്ന സ്ഥാനം ഫ്‌ളെമിംഗിനര്‍ഹതപ്പെട്ടതാണ്‌. 80 ടെസ്റ്റുകളില്‍ ന്യൂസിലന്റിനെ നയിച്ച ഫ്‌ളെമിംഗ്‌ 28 എണ്ണത്തിലും വിജയം കണ്ടെത്തി. ന്യൂസിലന്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ ഫ്‌ളെമിംഗ്‌ 218 മത്സരങ്ങളില്‍ നായകനായിരുന്നിട്ടുണ്ട്‌. ഇതോടെ ഒരു രാജ്യത്തെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ നായകനാകുക എന്ന റെക്കോര്‍ഡ്‌ ഫ്‌ളെമിംഗ്‌ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജുന രണതുംഗെയുടെ പേരിലുള്ള റെക്കോര്‍ഡാണ്‌ ഫ്‌ളെമിംഗ്‌ തിരുത്തിയത്‌. 2004 മാര്‍ച്ചില്‍ ഫ്‌ളെമിംഗിനെ ന്യൂസിലാന്റ്‌ ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ക്രോയെ മറികടന്ന്‌ ന്യൂസിലാന്റിനു വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്‌റ്റ്‌ കളിക്കുകയും ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുകയും ചെയ്‌ത താരമെന്ന ഫ്‌ളെമിംഗ്‌ സ്വന്തമാക്കി.2006ല്‍ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയുമായി നടന്ന രണ്ടാം ടെസ്റ്റ്‌ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുക വഴി ടെസ്‌ററ്‌ മത്സരങ്ങളില്‍ മൂന്നു തവണ ഡബിള്‍ സെഞ്ച്വറി നേടുന്ന ന്യൂസിലന്റ്‌ താരമെന്ന ബഹുമതിയും ഫ്‌ളെമിംഗിനെ തേടിയെത്തി. ഒന്നാം സ്‌ളിപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഫ്‌ളെമിംഗ്‌ ഈ സ്ഥാനത്തുനിന്ന്‌ ഏറ്റവുമധികം ക്യാച്ചുകളെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. ഒരു ദശാബ്‌ദത്തിലധികം ന്യൂസിലന്റിനെ നയിച്ച ഫ്‌ളെമിംഗ്‌ സമീപകാല ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിശാലിയായ നായകനായാണ്‌ വിലയിരുത്തപ്പെടുന്നത്‌. 200ലെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ കിരീടത്തിലേക്കും 1999ലും 2007ലും ലോകകപ്പ്‌ സെമിയിലേക്കും ന്യൂസിലാന്റ്‌ മുന്നേറിയതും ഈ നായകന്റെ കീഴിലായിരുന്നു.പത്ത്‌ വര്‍ഷത്തോളം ടീമിനെ നയിച്ച ഫ്‌ളെമിംഗിന്റെ ക്യാപ്‌റ്റന്‍ സ്ഥാനം കഴിഞ്ഞ സെപ്‌തംബറിലാണ്‌ തെറിച്ചത്‌. അന്താരാഷ്‌ട്ര മത്സരത്തില്‍ നിന്ന്‌ വിരമിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഇന്തയന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 മത്സരത്തില്‍ ഫ്‌ളെമിംഗ്‌ കളിക്കുമെന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളുടെ വിശ്വാസം

1 comments:

അന്താരാഷ്‌ട്ര മത്സരത്തില്‍ നിന്ന്‌ വിരമിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഇന്തയന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 മത്സരത്തില്‍ ഫ്‌ളെമിംഗ്‌ കളിക്കുമെന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളുടെ വിശ്വാസം

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu